2012, ഡിസംബർ 31, തിങ്കളാഴ്‌ച

കണ്ണീര്‍ചുവപ്പാര്‍ന്ന പുലരി ....

 
 
 
ശ്വാസം  മുട്ടുകയാണ് എനിക്ക്.. പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത ഒരു സങ്കടം.. അത് കനലുകളായി ജ്വലിക്കുകയാണ് എന്റെ കണ്ണുകളില്‍... സൗമ്യ അവശേഷിപ്പിച്ചിട്ടു പോയ നീറ്റല്‍ ഉണങ്ങി തുടങ്ങും  മുന്‍പേ അതിനു മേലെ വീണ മുളക് വെള്ളം പോലെ ഇവള്‍.. ജ്യോതി.. ഒരു രാജ്യത്തിന്‍റെ മുഴുവന്‍ കണ്ണീരും ഏറ്റുവാങ്ങി വേദനകള്‍ ഇല്ലാത്ത ഒരു ലോകത്തേക്ക് അവള്‍ പോയി... നന്മയുള്ള എല്ലാ മനസുകളിലും തീ കോരിയിട്ടു കൊണ്ട്..
 
എന്താണ് സംഭവിച്ചത് നമ്മുടെ നാടിനു? സ്ത്രിയെ പൂജിക്കുന്നിടത് ദേവതകള്‍ വസിക്കുനുവെന്നു പറഞ്ഞു പഠിപ്പിച്ചു  വളര്‍ത്തിയ ഈ നാട്ടില്‍ ഇന്ന് എല്ലാ ദിവസവും കേള്‍ക്കുന്നത് സ്ത്രിയെ ചവിട്ടിയരയ്ക്കുന്ന വാര്‍ത്തകള്‍ മാത്രം... 
എന്തുകൊണ്ട്കഴിയുന്നില്ല നമ്മുക്ക് നമ്മുടെ അമ്മമാരെയും സഹോദരിമാരെയും 
കുഞ്ഞുങ്ങളെയും സംരക്ഷിക്കാന്‍ ?  സൗമ്യയുടെ ബലി നമ്മുടെ കണ്ണ് തുറപ്പിക്കും എന്ന് പ്രതീക്ഷിച്ചു.. പക്ഷെ അതിലും ഭീകരമായത് കേള്‍ക്കാന്‍ ആയിരുന്നു വിധി എന്ന് കരുതിയില്ല...
 
സഹജീവികളോട് ഇത്ര ക്രൂരത കാണിക്കുവാന്‍ എങ്ങനെ കഴിയുന്നു ഇവര്‍ക്ക്? സ്നേഹം  എന്നൊരു വികാരം ഇവരുടെ മനസ്സില്‍ ഉണ്ടാവില്ലേ? മറ്റൊരാള്‍ക്ക്‌ വേദനിക്കുന്നു എന്ന് അറിഞ്ഞുകൊണ്ട് ക്രൂരത ചെയ്യുവാന്‍ എങ്ങനെ കഴിയും? ഒരാളുടെ ജീവനും സ്വപ്നങ്ങളും തച്ചുടച്ചു കളയുമ്പോള്‍ എന്ത് സന്തോഷമാണ് ഇവര്‍ക്ക് കിട്ടുന്നത്? എനിക്ക് മനസിലാവുന്നില്ല.
 
അമ്മയും സഹോദരിയും ഭാര്യയും മകളായും ഒക്കെ ഒരു സ്വന്തനവും സ്നേഹവും തണലും നല്‍കി ജീവിതം മുഴുവനും നിറയുന്ന സ്ത്രി എന്ന ഭാഗ്യം  ഇല്ലാതാവണം പുരുഷന്മാര്‍ക്ക് ...അന്നെങ്കിലും മനസിലാവുമോ ഇവര്‍ക് തച്ചുടക്കപെടുന്ന പെന്മനസുകളുടെ വേദന?
 
എനിക്ക് അറിയാം പുരുഷന്മാര് മാത്രം അല്ല ഇതിനു ഉത്തരവാദികള്‍ എന്ന്.. സ്ത്രികളെ ബഹുമാനിക്കുകയും സംരക്ഷിക്കുയും ചെയ്യുന്നവന്‍ ആണ്  ശെരിക്കും മാന്യനായ പുരുഷന്‍ എന്ന് വിശ്വസിക്കുകയും അത് പോലെ തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു പാട് പേരെ എനിക്ക്നേരിട്ട്  അറിയാം.. പക്ഷെ അമ്മയും അച്ഛനും സഹോദരനും ഉള്പെടുന്ന അവളെ സംരക്ഷിക്കാം ഉത്തരവാദിതപെട്ടവര്‍ തന്നെ ‍ ഹിംസ മൃഗങ്ങളെ പോലെ ചുറ്റും നില്‍ക്കുമ്പോള്‍ , ഭൂമിയില്‍ ഏറ്റവും സുരക്ഷിതം എന്ന് നമ്മള്‍ കരുതുന്ന വീട് എന്ന അഭയം പോലും നഷ്ടപെടുന്ന പാവം പെണ്‍കുട്ടികള്‍ എന്ത് ചെയ്യും?
 
എവിടെത്തിരിഞ്ഞാലും ഇപ്പോള്‍ പ്രാര്‍ത്ഥനകള്‍ ആണ് ജ്യോതിക്ക് വേണ്ടി.. പക്ഷെ എന്തിനു? അതിനു ഉള്ള അവകാശം ഉണ്ടോ നമുക്ക്? സംരക്ഷിക്കാന്‍  കഴിയാഞ്ഞ നമുക്ക് അവളുടെ ആത്മശാന്തിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എന്ത് അര്‍ഹത ? സൗമ്യയുടെ കൊലയാളിയെ ഇപ്പോഴും സംരക്ഷിക്കുന്ന ,അവന്റെ ഭക്ഷണത്തിനും വസ്ത്രത്തിനും താമസത്തിനും വേണ്ടി നികുതി പണം കൊടുക്കുന്ന നമുക്ക് ജ്യോതിയുടെ കൊലയാളികളെ ശിക്ഷിക്കണം എന്ന് പറയാന്‍ എന്ത് അര്‍ഹതയാണ് ഉള്ളത്?
 
നിരര്‍ത്ഥമായി പോകുന്ന ഒരു നിലവിളിയും കണ്ണുനീരും മനസിനെ ചുട്ടു പോള്ളിക്കുമ്പോള്‍ ഈ പുതുവര്‍ഷപുലരിയില്‍  ശപിച്ചു പോകുകയാണ് ഞാനും ഈ നാടിനെ.. കണ്ണകിയെപോലെ ... കൈകളുയര്‍ത്തി ...ജ്വലിക്കുന്ന കണ്ണുകളുമായി...
" വെന്തു  വെണ്ണിരാവട്ടെ  എല്ലാം..ഭൂകമ്പങ്ങളും അഗ്നിപര്‍വതസ്ഫോടങ്ങളും  സമുദ്രക്ഷൊഭങ്ങളും  കൊണ്ട് വിറക്കട്ടെ ഈ ഭൂമി... സഹജീവിയോടു നന്മയും സ്നേഹവും കാണിക്കാന്‍ അറിയാത്ത ഈ 
ഇരുകാലിമൃഗങ്ങള്‍ ഇല്ലാതാവട്ടെ ഈ ഭൂമുഖത്ത് നിന്നും ...   " 
 
മാവേലി വാണ നാടിനെ കുറിച്ചുള്ള സ്വപനം ഇപ്പോഴും സൂക്ഷിക്കുന്ന ഒരു മനസിന്റെ വേദനയാണിത്‌.. ഹൃദയം തകര്ന്നുള്ള നിലവിളിയണിത്.. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്കട്ടെ...

 

2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

ഇന്ത്യന്‍ രുപ്പീ

രഞ്ജിത് ചിത്രമായത് കൊണ്ട് തന്നെ ഒരു പാട് പ്രതീക്ഷകളുമായി ആണ് ഇന്ത്യന്‍ രുപ്പീ കാണാന്‍ പോയത്..കയ്യൊപ്പ് , പ്രാഞ്ചിയെട്ടന്‍ തുടങ്ങിയ സിനിമകളുടെ ഉയര്‍ന്ന നിലവാരം തന്നെ ആയിരുന്നു കാരണം

രഞ്ജിത് സിനിമകളുടെ ഇപ്പോഴത്തെ ഒരു പ്രത്യേകത അവ ജീവിതത്തെ തൊടുന്നു എന്നതാണ്... ഇന്ത്യന്‍ രുപ്പീക്ക് ശേഷവും അത് തന്നെ ആണ് തോന്നിയത്.. പണവും പണത്തിനു പുറകെയുള്ള പാച്ചിലും ജീവിക്കാന്‍ വേണ്ടിയുള്ള അലച്ചിലും ഒക്കെ നന്നായി പറഞ്ഞിട്ടുണ്ട്...

നന്ദനവും വാസ്തവവും ഒരു പരിധി വരെ ക്ലാസ്സ്മറ്റെസും അല്ലാതെ പ്രിത്വിരാജിന്റെ മറ്റു സിനിമകളൊന്നും തന്നെ എനിക്ക് ഇഷ്ടമല്ല.. അഭിനയത്തിന് പകരം അഹങ്കാരം ആണ് മുഖത്ത് തെളിയുന്നത് എന്നാണ് എനിക്ക് തോന്നുക.. എന്റെ മാത്രം അഭിപ്രായം ആണിത്.. മറ്റുള്ളവര്‍ക്ക് അങ്ങനെ ആകണം എന്നില്ല.. ഈ സിനിമയിലും ആദ്യ പകുതിയില്‍ അങ്ങനെ തന്നെ ആണ്...എത്ര ശ്രെമിച്ചിട്ടും പ്രിത്വിയുടെ മുഖത്ത് തെളിഞ്ഞു വരുനുണ്ട് അടക്കി വയ്ക്കാന്‍ കഴിയാത്ത അഹങ്കാരം.. അത് കൊണ്ട് തന്നെ നായകനായ ജയപ്രകാശിനെക്കാള്‍ നടന്‍ പ്രിത്വിരാജ് തന്നെയാണ് നിറഞ്ഞു നില്‍ക്കുന്നത്.. പക്ഷെ രണ്ടാം പകുതിയില്‍ ജയപ്രകശായി മാറാന്‍ പ്രിത്വിക്കു കഴിയുന്നുണ്ട്...


തിലകന്റെയും ജഗതിയുടെയും പ്രകടനം വാക്കുകള്‍ക്കു അപ്പുറമാണ്.. മേനോന്റെ റോള്‍ തിലകന്‍ അല്ലാതെ മറ്റാര്‍ക്കും ഇത്ര ഭംഗിയായി ചെയ്യാന്‍ കഴിയും എന്ന് തോന്നുന്നില്ല.. വളരെ ശ്രേദ്ധേയമായ മറ്റൊരു കാര്യം കയ്യോപ്പിലും പ്രാഞ്ചിയേട്ടനിലും ഒക്കെ ഉള്ള നായികാ പ്രാധാന്യം ഇന്ത്യന്‍ രുപ്പീയില്‍ ഇല്ല എന്നുള്ളതാണ്.. നായികക്ക് പ്രാധാന്യം ഇല്ല എന്ന് മാത്രം അല്ല റീമ ആ  കഥാപാത്രത്തിന് ഒട്ടും യോജിക്കുന്നും   ഇല്ല എന്നുള്ളതാണ് സത്യം ...

കഥ പറയാനുള്ള രഞ്ജിത്തിന്റെ കഴിവ് നന്നായി  കാണാനുണ്ട് സിനിമയില്‍..  മനസിനെ തൊടാന്‍ കഴിഞ്ഞ കുറെ മുഹൂര്‍ത്തങ്ങള്‍ അതിന്റെ എല്ലാ തീവ്രതയോടും കൂടിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്.. പ്രത്യേകിച്ചും തിലകന്റെ ഭാര്യയും മക്കളും മരിക്കുന്ന രംഗം..

പ്രാഞ്ചിയെട്ടന്റെയും കയ്യൊപ്പിന്റെയും നിലവാരത്തിലേക്ക് എത്തുന്നിലെങ്കിലും ഇന്ത്യന്‍ രുപ്പീ ഒരു നല്ല സിനിമയാണ്..ആദ്യത്തെ രണ്ടെണ്ണവും തീര്‍ച്ചയായും കാണേണ്ട ക്ലാസ്സിക്‌ സിനിമകള്‍ ആണെങ്കില്‍ മൂന്നാമത്തേത് പ്രേക്ഷകനെ നിരാശാപെടുത്താത്ത സിനിമയാണ്. ആദ്യത്തെ രണ്ടെണ്ണവും കണ്ടു മനസ്സില്‍ സൂക്ഷിക്കാവുന്ന സിനിമയാണെങ്കില്‍ ഇന്ത്യന്‍ രുപ്പീ കാഴ്ചക്കാരെ കുറച്ചു നേരത്തേക്ക് എങ്കിലും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമയാണ്..





2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

വിഷുപക്ഷികള്‍ പാടുമ്പോള്‍...




വീണ്ടുമൊരു വിഷുപുലരി കൂടി.. വിഷുപക്ഷികളുടെ പാട്ടും കണികൊന്നയുടെ മാസ്മരികതയും നിറഞ്ഞു നില്‍ക്കുന്ന പൊന്‍പുലരി.. ഐശ്വര്യത്തിന്റെയും നന്മയുടെയും കൈനീട്ടവുമായി വന്നെത്തുന്ന വിഷു...

കണികാണാന്‍ അടുത്തുള്ള അമ്പലത്തില്‍ പോയപ്പോള്‍ ഓര്‍മയിലേക്ക് വന്നത് കുട്ടികാലത്തെ വിഷുവാണ്.. അവധിക്കാലമായത് കൊണ്ട് അപ്പചിയുടെയും അമ്മാവന്റെയും വലിയമ്മയുടെയും ചെറിയച്ചന്റെയും ഒക്കെ കുട്ടികള്‍ ഉണ്ടാവും വീട്ടില്‍... എല്ലാവരും ഉറങ്ങിയശേഷമാവും അമ്മ കണിയോരുക്കുക...


രാവിലെ ഉണര്‍ന്നു കണി കാണുന്നത് സ്വപ്നം കണ്ടുള്ള ഉറക്കം... കൈനീട്ടത്തെ കുറിച്ചാവും കൂടുതല്‍ സ്വപ്നം കാണുക.. പിന്നെ നോക്കുന്നത് ആര്‍ക്കു ആണ് കൂടുതല്‍ കൈനീട്ടം കിട്ടിയത് എന്നാണ്.. പിന്നെ വിഷുഅട ..സദ്യ ഒക്കെയായി ഒരു മേളമായിരിക്കും ... കുട്ടിക്കാലം എന്ത് രസമായിരുന്നു അല്ലെ? ഇപ്പോള്‍ ഇവിടെ കണി ഒരുക്കുന്നത് പോയിട്ട് കണി കാണാന്‍ ഇത്തിരി കൊന്നപൂവ് കിട്ടാന്‍ പോലും ഇല്ല.. കൈനീട്ടമായി കിട്ടിയിരുന്ന ഒറ്റനാണയങ്ങളുടെ വില ഇപ്പോള്‍ അറിയാം..

കാലം മാറുമ്പോള്‍ കോലവും മാറും...വിഷുവും കൊന്നപ്പൂക്കളും കൈനീട്ടവും ഒക്കെ ഗൃഹാതുരത്വത്തിന്റെ ഭാഗമായി മാറിയേക്കും കുറച്ചു നാളുകള്‍ കഴിയുമ്പോള്‍... എങ്കിലും പ്രാര്‍ത്ഥിക്കാം ..ആശംസിക്കാം...

" ഏതു ധൂസര സങ്കല്‍പ്പത്തില്‍ ജനിച്ചാലും
ഏതു യന്ത്രവല്‍കൃത നാട്ടില്‍ പുലര്‍ന്നാലും
മനസ്സില്‍ ഉണ്ടാവട്ടേ ഗ്രാമത്തിന്‍ മണവും മമതയും
ഇത്തിരി കൊന്നപ്പൂവും.. (വൈലോപ്പിള്ളി)

എല്ലാവര്ക്കും ഐശ്വര്യത്തിന്റെയും നന്മയുടെയും വിഷു ആശംസകള്‍..